Tuesday, 11 December 2018

Our story

Department of telecommunication ഉള്ള സമയത്ത് ലൈൻ മാൻ ജോലിക്ക്  സഹായിയായി നമ്മളെ കൂടെ കൊണ്ട് നടക്കുമായിരുന്നു.  Casual labour ആയി നമ്മൾ അറിയപ്പെട്ടു.
അങ്ങനെ ഇരിക്കെ 2000 മാർച്ചിൽ കേന്ദ്ര സർകാർ സ്ഥാപനമായ telecommunication പൊതു മേഖല സ്ഥാപന  ബിഎസ്എൻഎൽ ആയി മാറി.
ആ കാലഗട്ടത്തിൽ ലാൻഡ് ഫോൺ കണെക്ഷൻകൾ വളരെ കുറവായിരുന്നു.. മാത്രമല്ല ഒത്തിരി അപേക്ഷകൾ കേട്ട് കിടപ്പയിരുന്ന്.  പരമാവതി ലാൻഡ് കോന്നെക്ഷൻകൾ നൽകാൻ ബിഎസ്എൻഎൽ തീരുമാനിച്ചു. പുറമേ ഉള്ള ജോലികൾ ചെയ്തു തീർക്കാൻ വേണ്ടി നിലവിലുള്ള ലൈൻ മാൻ മാറുടെ സഹായികളെ മസം112/- രൂപാ ദിവസം കൂലി തോതിൽ വർഷം 100 ദിവസം എന്ന തോതിൽ നിയമിച്ചു. പുതിയ connection ഉള്ള അപേക്ഷകൾ കൂടി വന്നപ്പോൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി കുറച്ച് പേരെ കൂടി അതേ വ്യവസ്ഥയിൽ നിയമിച്ചു. ഇൗ രീതിയിൽ ജോലികൾ 2004വരെ നടന്നു.
ഇത് ഇതേ രീതിയിൽ മുന്നോട്ട് പോയാൽ നമ്മളെ സ്ഥിരപെടുത്തേണ്ടി വരുമെന്ന് ഭയന്ന് അന്നത്തെ മാനേജ്മെന്റ് നമ്മളെ പെറ്റി കോൺട്രാക്ട്  സിസ്റ്റം തിലേക്ക് മാറ്റി.
നമ്മൾ ചെയ്ത ജോലികൾ മാനേജ്മെന്റ് കൊടുത്ത ഫോറം മിൽ പൂരിപ്പിച്ച് ലൈൻ മാണിന്റെ ഓപ്പ്‌ ഇടിയിച്ച് JTO യ്ക്ക്‌ കൈമാറണം, അത് JTO പരിശോധിച്ച്, അതിൽ രേഖപ്പെടുത്തിയ തുകയിലിന്ന് കുറച്ച് മേലെതട്ടിലേക്ക്‌ അയക്കും. അത് അവസാനം അക്കൗണ്ട് സെക്ഷനിൽ എത്തിയിട്ട് അവിടെനിന്ന് നമുക്ക് തുക ലഭിക്കുമായിരുന്നു.
നമ്മൾ ഇപ്പോഴും പെറ്റി കോൺട്രാക്ട്  സിസ്റ്റം രീതിയിലാണ് തുടരുന്നത്.
ഇങ്ങനെ ഇരിക്കെ ഇൗ സംവിധാനം ലേബർ നിയമത്തിൽ പെടാതതുകൊണ്ട് മാനേജ്മെന്റ് പുതിയൊരു സംവിധാനം, 'ഓപ്പൺ കോൺട്രാക്ട് സിസ്റ്റം' നടപ്പിലാക്കി കൊണ്ടുവന്നു.
നമ്മുടെ തൊഴിലാളികളുടെ ഇടയിൽ ഭിന്നിപ്പ് ഉണ്ടാകി കുറച്ചുപേരെ ഓപ്പൺ കോൺട്രാക്ട് system മിൽ ചേർത്തു.
ഇപ്പോഴും ബിഎസ്എൻഎൽ കേരള സർക്കിളിലെ കണ്ണൂർ SSA യില് ഒരേ ജോലിക്ക് രണ്ടു രീതിയിലാണ് വേതന നൽകി വരുന്നത്.
പെറ്റി കോൺട്രാക്ട് സിസ്റ്റം മിൽ അവസാനമായി 2010ലാൻ വേതന വർദധനവ് ഉണ്ടായത്. നിത്യോപയോഗ സാധനങ്ങൾ, യാത്ര നിരക്ക്, മുതലായവ വർധിച്ച ഇൗ സാഹചര്യത്തിൽ, വേതന വർധിപ്പിക്കാൻ പലതവണ ആവശ്യപ്പെട്ടിട്ടും മാനേജ്മെന്റ് അതിന് തയാറായില്ല.


സ്ഥിര ജീവനക്കാർ ചെയ്യേണ്ട ജോലികൾ പെറ്റി കോൺട്രാക്ട് തൊഴിലാളികളെ കൊണ്ട് ചെയ്യിപിച്ച് ബിഎസ്എൻഎൽ ഓഫീസർമാരും, ജീവനക്കാരും സുഖിച്ച് ജീവിക്കുന്നു.
ഇൗ സ്ഥിരം ജീവനക്കാർക്ക് ഏകദേശം ₹42000-55000 വരെ പ്രതിമാസം ശമ്പളം ലഭിക്കുന്നുണ്ട്. ഇവർ ചെയ്യേണ്ട ജോലികൾ, അതായത് ടെലിഫോൺ ലൈൻ/കേബിള് തകരാറുകൾ കരാർ തൊഴിലാളികളെ കൊണ്ട് ചെയ്യിപികുന്ന്. മാത്രമല്ല ഫീൽഡിൽ പോകേണ്ട ഇവർ ഓഫീസിൽ വന്നു ഒപ്പിട്ട ശേഷം തങ്ങളുടെ സ്വകാര്യ ആവശ്യങ്ങൾ സാധിക്കാൻ വേണ്ടി ചെലവഴിക്കും. ഇതിന് ഇവരുടെ മേലധികാരികളുടെ പിന്തുണയും ഉണ്ട്. ഒരു പക്ഷെ ഏതെങ്കിലും മേലധികാരികൾ ഇവരുടെ മേൽ നടപടി എടുക്കുകയാണെങ്കിൽ അവരെ യൂണിയൻ/രാഷ്ട്രീയം ഇടപടലു ഉപയോഗിച്ച് അവിടെനിന്ന് സ്ഥലം മാറ്റും. ഇൗ ഭയം കാരണം ഇവരുടെ മേൽ ആരും തന്നെ ശബ്ദം ഉയർത്തുകയില്ല. മേലധികാരികൾ വരെ കരാർ തൊഴിലാളികളെ ഉപയോഗിച്ച് കൊണ്ട് സ്ഥാപനത്തിന്റെ ജോലികൾ ചെയ്തു തീർക്കുന്നു. ഇൗ കരാർ തൊഴിലാളികൾക്ക് വളരെ തുച്ഛമായ വേതന മാത്രമേ നൽകുന്നുള്ളൂ. ഇതിനെ ചോദ്യം ചെയ്താൽ അവരെ പിരിച്ചുവിടൽ ഭീഷണി മുഴക്കുന്നു. സ്ഥിരം ജീവനക്കാരൻ എടുക്കേണ്ട എല്ലാം ജോലികളും ഒരു പരിശീലനവും നൽകാത്ത പെറ്റി കോൺട്രാക്ട് തൊഴിലാളികളെ കൊണ്ട് ചെയ്യിപികുന്നു.സ്ഥിരം ജീവനക്കാർ/ഓഫീസർമാർ രണ്ടോ മുന്നോ വർഷം കൂടുമ്പോൾ സ്ഥലം മാറി പോകും, പക്ഷേ കരാർ തൊഴിലാളികൾ ഏകദേശം 18-28 വർഷമായി ഒരേ എക്സ്ചേഞ്ച് കളിൽ ജോലി ചെയ്യുന്നു.
ഇൗ മാതിരി ഉള്ള അടിമപ്പണി അവസാനിപ്പിക്കുന്നതിന് വേണ്ടി പെറ്റി കോൺട്രാക്ട്തൊഴിലാളികൾ പല പോരാട്ടങ്ങൾ നടത്തിയെങ്കിലും, സ്ഥിരം ജീവനക്കാരെ സംഘടന അവരുടെ പോരാട്ടങ്ങളെ രാഷ്ട്രീയം സ്വാധീനം ഉപയോഗിച്ച് തകർക്കുകയാണ് ഉണ്ടായത്.
പെറ്റി കോൺട്രാക്ട് മാർക് പിഎഫ് അനുവദിക്കാൻ റീജണൽ പിഎഫ് കമ്മീഷണർ ഉത്തരവ് ഇറക്കി. പക്ഷേ ബിഎസ്എൻഎൽ മാനേജ്മെന്റ് അതിനെതിരെ അപ്പീൽ പോവുകയാണ് ഉണ്ടായത്.
ജോലി സ്ഥിരപെടുതാൻ കൊടത്തിൽ കേസ് നൽകിയിട്ടുണ്ട്.
ഇത്ര വർഷമായിട്ടും കോടതി നമ്മുടെ കേസ് പരിഗണിച്ചിട്ടില്ല.
ഒരു ഭരണം പിടിക്കാൻ രാഷ്ട്രീയ പാർട്ടികൾ നടത്തിയ തന്ത്രങ്ങൾക്ക് തീർപ്പ് കൽപ്പിക്കാൻ പാതി രാത്രി വരെ തുറന്നു പ്രവർത്തിക്കുന്ന കോടതികൾ, ഒരു നേരത്തെ ആഹാരത്തിന് വേണ്ടി തൊഴിൽ ചെയ്ത്  പെടാപാടുപെടുന്ന തൊഴിലാളികളുടെ കേസ് കണ്ടില്ലെന്ന് നടികുന്നു.
ഇപ്പൊൾ തന്നെ 60വയസ്സ് കഴിഞ്ഞ തൊഴിലാളികൾ വരെ നമ്മുടെ കൂട്ടത്തിൽ ഉണ്ട്‌.








No comments:

Post a Comment